മകനെ ജാമ്യത്തിലെടുക്കുവാനായി പോലീസ് സ്റ്റേഷനിലെത്തിയ മാതാവിനെതിരെ സർക്കിൾ ഇൻസ്പെക്ടറുടെ പരാക്രമം. കണ്ണൂർ ധർമ്മടം പോലീസ് സ്റ്റേഷനിൽ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം നടന്നത്. വാഹന യാത്രക്കിടെ അപകടം ഉണ്ടാക്കിയതിന് എടക്കാട് സ്വദേശി അനിൽകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
യുപിഐ ഇടപാടുകാർ ആശങ്കയിൽ, ഇടപാട് നടത്തുന്ന പലരുടേയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നു
ഇയാളെ ജാമ്യത്തിൽ ഇറക്കുന്നതിനായാണ് മാതാവും സഹോദരനും പോലീസ് സ്റ്റേഷനിലെത്തിയത്. ഇവരിൽ നിന്നും പ്രകോപനം ഇല്ലാതെ തന്നെ സിഐ ഇവർക്കെതിരെ അസഭ്യവർഷം നടത്തുകയായിരുന്നു എന്നാണ് പരാതി.
സംഭവത്തെ സംബന്ധിച്ച് കണ്ണൂർ ധർമ്മടം സിഐ കെ.വി സ്മിതേഷിനെതിരെ പരാതി നൽകിയിട്ടുണ്ട്. മാത്രമല്ല കാറിന്റെ ഗ്ലാസ് അടിച്ചു തകർത്തുവെന്നും വയോധികയെ തള്ളിയിട്ടതായും ആരോപണം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ സ്റ്റേഷനിലെ മറ്റു പൊലീസ് ഉദ്യോഗസ്ഥർ ഇയാളെ തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും സ്മിതേഷ് വഴങ്ങുന്നില്ലെന്ന് ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്.
പോലീസ് ഉദ്യോഗസ്ഥനെതിരായ പരാതി അന്വേഷിക്കുമെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക