അമ്മയ്ക്കൊപ്പം റോഡ് മുറിച്ചുകടക്കുകയായിരുന്ന നാലു വയസുകാരൻ മരിച്ചത് ബൈക്ക് റേസിനിടെയെന്ന് പൊലീസ്. കോവളത്താണ് സംഭവം.
കുട്ടിയെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയ ബൈക്കോടിച്ച യുവാവിനെ അപകടം നടന്ന് 15 ദിവസങ്ങൾക്കു ശേഷ പൊലീസ് അറസ്റ്റുചെയ്തു. അമ്മയ്ക്കൊപ്പം കളിപ്പാട്ടം വാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കുഞ്ഞിനെ ബൈക്കിടിച്ചത്.
മാർച്ച് 30ന് രാത്രി കോവളം ബൈപ്പാസിലെ പോറോട് പാലത്തിന് അടത്തുവച്ചാണ് അപകടം നടന്നത്. റോഡ് മുറിച്ചുകടക്കുമ്പോഴാണ് കോവളം സ്വദേശി അഞ്ജുവിനെയും മകൻ യുവാനെയും ബൈക്ക് ഇടിച്ചുതെറിപ്പിച്ചത്. തലയ്ക്ക് പരുക്കേറ്റ യുവാൻ മരിച്ചു.
അമിത വേഗത്തിലെത്തി അപകടം വരുത്തി നിർത്താതെ പോയ ബൈക്ക് കണിയാപുരം സ്വദേശി മുഹമ്മദ് ആഷിക്കിന്റെതാണെന്ന് വിശദമായ പരിശോധനയിൽ പൊലീസ് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചും വർക്ക്ഷോപ്പുകൾ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് ബൈക്കിന്റെ ഉടമയെ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക