അനുരാഗ് കശ്യപ് സംവിധാനം ചെയ്ത് സണ്ണി ലിയോണി പ്രധാന വേഷത്തിലെത്തിയ ചിത്രം ‘കെന്നഡി’ 76-ാമത് കാൻ ചലച്ചിത്രോത്സവത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.
കാൻ ഫിലിം ഫെസ്റ്റിവലിലേക്കും ചിത്രം പ്രദർശിപ്പിക്കാനുള്ള അവസരം ലഭിച്ചിരുന്നു. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് സണ്ണി ലിയോണി പ്രധാന വേഷത്തിൽ അഭിനയിക്കുന്നത്. അവസരങ്ങൾ കുറഞ്ഞ സമയത്ത് നേരിട്ട ആഘാതത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചുവെന്ന് പറയുകയാണ് നടി.
എന്തും എപ്പോൾ വേണമെങ്കിലും സംഭവിക്കാം. കഠിനാധ്വാനമാണ് വേണ്ടത്. കെന്നഡിയിലെ കഥാപാത്രം വളരെ പ്രയാസമുള്ളതായിരുന്നു. ജീവിതത്തിലും കരിയറിലുമുടനീളം ഒരുപാട് കാര്യങ്ങളിൽ വിട്ടുവീഴ്ച്ച ചെയ്യാതിരിക്കാൻ ശ്രമിച്ചിട്ടുണ്ട്. അതെല്ലം സ്വയം എടുത്ത തിരഞ്ഞെടുപ്പുകളാണ്, സണ്ണി ലിയോണി ഇ ടൈംസിനോട് പറഞ്ഞു.
കഴിഞ്ഞ മൂന്ന് വർഷത്തിലുണ്ടായ ‘ട്രോമ’യിൽ നിന്ന് ഞാൻ പഠിച്ചത്, എന്തും എപ്പോൾ വേണമെങ്കിലും സംഭവിക്കാം. കഠിനാധ്വാനമാണ് വേണ്ടത്. ഇന്ത്യയിൽ വിനോദ മേഖല മൊത്തത്തിൽ മെച്ചപ്പെട്ടു. നമുക്കെല്ലാവർക്കും ഇപ്പോൾ കൂടുതൽ തൊഴിൽ അവസരങ്ങളുണ്ട്. ഏറെ നാളിന് ശേഷമാണ് കെന്നഡി എന്ന ചിത്രത്തിൽ അഭിനയിച്ചത്, വളരെ പ്രയാസമുള്ള കഥാപാത്രമായിരുന്നു അത് എന്നും നടി വ്യക്തമാക്കി.
അനുരാഗ് എനിക്ക് വളരെ പ്രിയപ്പെട്ടയാളാണ്. എന്റെ ജീവിതത്തിലും കരിയറിലും ഞാൻ ഒന്നിലും വിട്ടുവീഴ്ച ചെയ്യാതിരിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഞാൻ എടുത്ത തിരഞ്ഞെടുപ്പുകൾ എല്ലാം എന്റേത് മാത്രമാണ്. ഞാൻ സിനിമയിലേക്ക് ഓഡിഷനിൽ പോയതും എനിക്ക് അവസരം ലഭിച്ചതും സ്കൂൾ പാസ്സ് പോലെയായിരുന്നു എന്നും സണ്ണി ലിയോണി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക