ഭാര്യയും ഭർത്താവും മദ്യപാനത്തിന് ശേഷം ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നത് സംബന്ധിച്ച തര്‍ക്കത്തിന് പിന്നാലെ കിണറില്‍ ചാടിയ ഭാര്യയെ രക്ഷിച്ച ശേഷം ഭര്‍ത്താവ് കൊലപ്പെടുത്തി.
ശങ്കര്‍ റാം എന്നയാളാണ് ഭാര്യ ആശ ഭായിയെ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രി ഛത്തീസ്ഗഡിലെ ജാഷ്പൂരിലാണ് സംഭവം. മദ്യപിച്ചിരിക്കെ മദ്യപാനത്തിന് പിന്നാലെ ശാരീരിക ബന്ധത്തിലേര്‍പ്പെടണമെന്ന് ശങ്കര്‍ പറഞ്ഞത് ഭാര്യയ്ക്ക് ഇഷ്ടപ്പെട്ടില്ല. ഇതേ ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമായി. വാക്കേറ്റം കയ്യാങ്കളിയിലേക്ക് എത്തിയതോടെ ആശ സമീപത്തെ കിണറിലേക്ക് ചാടുകയായിരുന്നു.
ആത്മഹത്യ ചെയ്യാനായി കിണറിലേക്ക് ചാടിയ ഭാര്യയെ കിണറിലേക്ക് ചാടിയ ശങ്കര്‍ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിക്കുകയായിരുന്നു. കിണറിന് പുറത്ത് എത്തിച്ച ശേഷവും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയായിരുന്നു. ഇതോടെയാണ് ശങ്കര്‍ ഭാര്യയെ കൊലപ്പെടുത്തിയത്.
ആശയുടെ സ്വകാര്യ ഇടങ്ങളില്‍ ക്രൂരമായി മുറിവേല്‍പ്പിച്ച ശേഷമായിരുന്നു കൊലപാതകമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊലപാതകത്തിന് പിന്നാലെ രാത്രി മുഴുവന്‍ ഭാര്യയുടെ മൃതദേഹത്തിന് കാവലിരിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക