അടുത്ത ഒന്നാം വിളക്കിറക്കത്തിന് സമയമായിട്ടും പാലക്കാട് ജില്ലയിൽ നെല്ലെടുപ്പും വില വിതരണവും ഇതുവരെയും എവിടെയും എത്തിയിട്ടില്ല. മാർച്ച് 28 വരെ പാസാക്കിയ പിആർഎസ് പ്രകാരമുള്ള സംഭരണ വില ലഭ്യമാക്കിയിട്ടുണ്ടെന്ന് സപ്ലൈകോ അവകാശപ്പെടുമ്പോഴും അതുവരെ നെല്ല് അളന്നിട്ടുള്ള ഒട്ടേറെ കർഷകർക്ക് ഇനിയും വില ലഭിക്കുവാനുണ്ട്.
ഇപ്പോഴിതാ നെല്ലെടുപ്പിലെ വില വിതരണം പൂർണ്ണമായും സ്തംഭിച്ച സ്ഥിതിയാണുള്ളത്. കൊയ്തെടുത്ത മുഴുവൻ നെല്ലും ഏപ്രിൽ മാസത്തിൽ തന്നെ സംഭരിക്കുമെന്ന് സപ്ലൈകോ ഉറപ്പ് പറയുമ്പോഴും വില വിതരണത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
അതേസമയം ജില്ലയിൽ നെല്ലെടുപ്പ് വേഗത്തിലാക്കുന്നതിന് വേണ്ടി ചുമട്ടുതൊഴിലാളികളുടെ സേവനം കൂടി ഉറപ്പാക്കണം എന്ന ആവശ്യം ഉയർന്നിട്ടുണ്ട്. എന്നാൽ വേനൽ മഴ പെയ്തു തുടങ്ങിയാൽ ഇനിയും നെല്ലെടുക്കാൻ ബാക്കിയുള്ള കർഷകർ പ്രതിസന്ധിയിലാകുക തന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക