എ.ഐ ക്യാമറയിൽ പതിയുന്ന ഗതാഗത നിയമലംഘനങ്ങൾക്ക് തിങ്കളാഴ്ച മുതൽ നോട്ടീസ് അയച്ച് തുടങ്ങും. വ്യാഴാഴ്ചയാണ് കാമറകൾ പ്രവർത്തനം തുടങ്ങിയതെങ്കിലും അതിന് മുമ്പ് തന്നെ പിഴ വരുമോയെന്ന ആശങ്കയിൽ ഗതാഗത നിയമലംഘനങ്ങൾ കുറഞ്ഞെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
നാളെയും ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തും; റദ്ദാക്കിയത് നാല് ട്രെയിനുകൾ
വലിയ രീതിയിൽ പിഴ വരുമെന്ന വാർത്തകൾ ശക്തമായതോടെ തന്നെ കഴിഞ്ഞ മൂന്നുദിവസങ്ങളിൽ നിയമലംഘനം വളരെയധികം കുറഞ്ഞിട്ടുണ്ട് എന്നാണ് കണക്ക്. ഏപ്രിൽ 17ന് 4,50,552 പേരും 18ന് 4,21,001 പേരും ഗതാഗത നിയമങ്ങള്‍ ലംഘിച്ചതായാണ് കാമറകളുടെ ട്രയലിൽ വ്യക്തമായത്. എന്നാൽ 19 ന് നിയമലംഘനം 3,97,488 ആയി കുറഞ്ഞു.
ഹജ്ജ് തീർത്ഥാടനം; ഇത്തവണ ഏറ്റവും കൂടുതൽ യാത്രക്കാർ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും
മേയ് 19 വരെ പിഴ ഈടാക്കില്ല എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. പക്ഷെ, നിയമം ലംഘിച്ചിട്ടുണ്ടെങ്കിൽ നിയമലംഘനം എന്താണെന്ന് വ്യക്തമാക്കുന്ന സന്ദേശം വാഹന ഉടമകളുടെ വിലാസത്തിലോ മൊബൈൽ നമ്പറിലോ ലഭിക്കും. പിഴക്ക് പകരം ഒരു മാസം ബോധവത്കരണം നടത്താനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക