ഇത്തവണത്തെ ഹജ്ജിനായി ഏറ്റവുമധികം തീർത്ഥാടകർ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നാണ് പുറപ്പെടുന്നത്. 6,322 പേരാണ് കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് മക്കയിലേക്ക് പുറപ്പെടുക. കൊച്ചിയില്‍ നിന്ന് 2,213 , കണ്ണൂർ 1796 ഉൾപ്പെടെ ആകെ 10,331 തീര്‍ത്ഥാടകരാണ് ഇത്തവണ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ യാത്രപോവുക.
ഇനി മുതൽ റേഷൻ വീടുകളിലേക്കെത്തും; ഒപ്പം പദ്ധതിയ്ക്ക് അടുത്ത മാസം 12ന് തുടക്കമാകും
2807 പേര് മഹ്റമില്ലാത്ത സ്ത്രീകളും 1430 പേര് പ്രത്യേക സംവരണമുള്ള 70 വയസും അതിനു മുകളിലുമുള്ളവരുമാണ്. ജില്ലാ അടിസ്ഥാനത്തില്‍ മലപ്പുറം(6694), കോഴിക്കോട്(4308) ജില്ലകളില്‍ നിന്നായിരുന്നു കൂടുതല്‍ അപേക്ഷകര്‍. കോഴിക്കോട്, കണ്ണൂര്‍, കൊച്ചി എന്നീ മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നുമാണ് ഹാജിമാര്‍ പുറപ്പെടുക.
എസ്എംഎസ് വരുന്ന പക്ഷം ഫൈൻ അടക്കണം; എല്ലാ പിഴയും ഒഴിവാക്കിയിട്ടില്ലെന്ന് അറിയിപ്പ്
മാര്‍ച്ച് 20നാണ് അപേക്ഷാഫോറം സമര്‍പ്പണം പൂര്‍ത്തിയായത്. തിരഞ്ഞെടുക്കപ്പെട്ടവര്‍ 81,000 രൂപയും രേഖകളും സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. രണ്ടാം ഗഡുവായ 1,70,000 രൂപ ഈമാസം 24നകം അടക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക