ജനജീവിതത്തിന് ഭീഷണി ഉയർത്തിയ അരിക്കൊമ്പനെ മാറ്റാൻ തീരുമാനം. എന്നാൽ എവിടേക്ക് മാറ്റണം എന്ന കാര്യം വിദഗ്ധസമിതി രഹസ്യമായി സൂക്ഷിക്കുകയാണ് ചെയ്യുക. ഇതിനായി കഴിഞ്ഞ ദിവസം ഓൺലൈനായി യോഗം ചേർന്നിരുന്നു.
രണ്ടിൽ കൂടുതൽ മക്കളുള്ള ജനപ്രതിനിധികളെ അയോഗ്യരാക്കണമെന്ന് അജിത് പവാർ
യോഗത്തിൽ സ്ഥലം സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊണ്ടതായാണ് വിവരം. തിരുവനന്തപുരം, ഇടുക്കി ജില്ലകളിലെ ഓരോ വന്യജീവി സങ്കേതമായിരുന്നു പരിഗണനയിലുണ്ടായിരുന്നത്.
മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഉണ്ണി മുകുന്ദൻ പറഞ്ഞത് ഇങ്ങനെ
എന്നാൽ ഇതിലെ ഒരു വന്യജീവി സങ്കേതം സമിതി ശുപാർശ ചെയ്തു എന്നാണ് വിവരം. അരിക്കൊമ്പനെ എങ്ങോട്ടാണ് മാറ്റിയതെന്ന് പരസ്യപ്പെടുത്തരുതെന്ന് ഹൈക്കോടതി നിർദ്ദേശമുണ്ട്. അതേസമയം, അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിലേക്കായിരിക്കും മാറ്റുക എന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക