ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി ബിജെപി. വീട് ജനങ്ങളെ തുറന്ന് കാണിക്കണമെന്നാവശ്യപ്പെട്ട് ഔദ്യോഗിക വസതിക്ക് സമീപം ബിജെപിയുടെ പ്രതിഷേധം 5 ദിവസമായി തുടരുകയാണ്.
എന്നാൽ കേന്ദ്രസർക്കാറിന്റെ ധൂർത്ത് ചൂണ്ടിക്കാണിച്ച് ആരോപണങ്ങളെ പ്രതിരോധിക്കാനാണ് എഎപി ശ്രമം .45 കോടി ചെലവാക്കി ഔദ്യോഗിക വസതി കൊട്ടാരമാക്കി മാറ്റുകയാണ് കെജ്രിവാൾ ചെയ്തതെന്നാണ് ബിജെപി പ്രചാരണം. ഇതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങളടക്കം നേതാക്കൾ പങ്കുവയ്ക്കുന്നുണ്ട്.
അതേസമയം കേന്ദ്രസർക്കാറിന്റെ ആഡംബര പദ്ദതികൾ ഉയർത്തിക്കാട്ടിയാണ് ആംആദ്മി പാർട്ടി നേതാക്കൾ പ്രതിരോധം തീർക്കുന്നത്. 2300 കോടി രൂപ ചെലവഴിച്ച് പുരോഗമിക്കുന്ന സെൻട്രൽ വിസത് പദ്ദതിയും 500 കോടി രൂപ ചെലവിട്ട് പ്രധാനമന്ത്രിക്ക് പുതിയ വസതി ഒരുക്കുന്നതും ധൂർത്ത് അല്ലേയെന്ന് എഎപി എംപി രാഘവ് ചദ്ദ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക