സർക്കാരിനും ഉദ്യോഗസ്ഥർക്കും ഹൈക്കോടതിയുടെ അഭിനന്ദനം. അരിക്കൊമ്പൻ ദൗത്യം മികച്ചരീതിയിൽ പൂർത്തിയാക്കിയതിന്നാണ് അഭിനന്ദനം .
വനമേഖലയോടുചേർന്ന ജനവാസമേഖലകളിലെ വന്യജീവി ആക്രമണം പഠിക്കാൻ വിദഗ്ധസമിതിയെ നിയോഗിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. വിദഗ്ധസമിതി പരിശോധനാ റിപ്പോർട്ട് മെയ് 17ന് സമർപ്പിക്കണം.
വനമേഖലയോടുചേർന്ന പഞ്ചായത്തുകളിൽ മനുഷ്യനും വന്യജീവികളുമായുള്ള സംഘർഷം നിരീക്ഷിക്കാൻ ഹൈക്കോടതി നിർദേശപ്രകാരം പ്രാദേശിക ജനപ്രതിനിധികളെയും ജില്ലാ ഭരണാധികാരികളെയും ഉൾപ്പെടുത്തി കർമസേനകൾ രൂപീകരിച്ചിട്ടുണ്ട്. ഇവർ നൽകുന്ന വിവരങ്ങൾ വിദഗ്ധസമിതിക്ക് പരിഗണിക്കാം.
അരിക്കൊമ്പൻ കേസിലെ അമിക്കസ് ക്യൂറിയെ സമിതിയുടെ കൺവീനറായും നിയമിച്ചു. മറ്റ് അംഗങ്ങൾ ആരൊക്കെയാണെന്ന് കൺവീനറും അഡീഷണൽ അഡ്വക്കറ്റ് ജനറലും റിപ്പോർട്ട് നൽകണം. ചിന്നക്കനാലിലും സമീപപ്രദേശങ്ങളിലും നാശമുണ്ടാക്കിയ അരിക്കൊമ്പനെ പിടികൂടുന്നത് സംബന്ധിച്ച ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിർദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക