ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പി എഫ് പെൻഷൻ നൽകുന്നതിന് ജീവനക്കാരുടെ പി എഫ് വിഹിതത്തിൽ നിന്നും 1.16% തുക ഈടാക്കുവാൻ പാടില്ലെന്ന സുപ്രീംകോടതി വിധി പാലിക്കുന്നതിനായി ഈ തുക തൊഴിലുടമയുടെ വിഹിതത്തിൽ നിന്ന് ഈടാക്കുവാൻ കേന്ദ്ര തൊഴിൽ മന്ത്രാലയം തീരുമാനിച്ചു.
ഹോണ്ട അവതരിപ്പിക്കുന്ന മിഡ്സൈസ് എസ് യു വി; എലിവേറ്റ് ആദ്യം ഇന്ത്യയിൽ
തൊഴിലുടമയുടെ വിഹിതത്തിൽ നിന്ന് ജീവനക്കാരുടെ പിഎഫ് അക്കൗണ്ടിലേക്ക് വരേണ്ട തുകയിൽ നിന്നാണ് ഈ തുക പോകുക. അതായത് നഷ്ടം ജീവനക്കാർക്ക് തന്നെ എന്ന് ചുരുക്കം. തൊഴിലുടമയ്ക്കൊ കേന്ദ്ര സർക്കാരിനോ ഇതിനാൽ അധിക ബാധ്യത വരുന്നില്ല. ഉയർന്ന പെൻഷന് വേണ്ടി അപേക്ഷിക്കുന്നവരുടെ 15,000 രൂപയ്ക്ക് മുകളിലുള്ള ശമ്പളത്തിന്റെ 1.16 ശതമാനം കൂടി തൊഴിലുടമയുടെ വിഹിതത്തോടൊപ്പം ചേർത്തുപിടിക്കുമെന്നാണ് മന്ത്രാലയം വിജ്ഞാപനമിറക്കിയിരിക്കുന്നത്.
രാജ്യത്തെ സേവന മേഖലയിൽ മികച്ച വളർച്ച; ഏപ്രിൽ മാസത്തെ കണക്ക് പുറത്ത് വിട്ടു
ഈ നിർദ്ദേശം പക്ഷേ സുപ്രീംകോടതി 2022 നവംബർ നാലിന്റെ വിധിയിൽ അംഗീകരിച്ചിരുന്നില്ല. പകരം തൊഴിലുടമ വിഹിതം വർദ്ധിപ്പിക്കുന്ന അടക്കമുള്ള മാർഗ്ഗങ്ങൾ നിയമഭേദഗതിയിലൂടെ തീരുമാനിക്കാൻ നിർദ്ദേശിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക