രാജ്യത്ത് ഇനി മുതൽ അനുമതിയില്ലാത്ത പത്ര പരസ്യങ്ങൾ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി. രാഷ്ട്രീയകക്ഷികളും സ്ഥാനാർത്ഥികളും തിരഞ്ഞെടുപ്പ് ദിവസമോ ഒരു ദിവസം മുൻപോ അച്ചടി മാധ്യമങ്ങളിൽ നൽകുന്ന പരസ്യങ്ങൾ അതത് സംസ്ഥാനങ്ങളിലെയും ജില്ലകളിലെയും മീഡിയ സർട്ടിഫിക്കേഷന് ആൻഡ് മോണിറ്ററിംഗ് സമിതിയുടെ അംഗീകാരം ലഭിച്ചശേഷം മാത്രമേ പ്രസിദ്ധീകരിക്കാവൂ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി.
യാഥാർത്ഥ്യമല്ലാത്ത വാഗ്ദാനങ്ങൾ നൽകി പരസ്യങ്ങൾ നൽകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ നിർദേശം. പത്രവാർത്തകളുടെയും പരസ്യങ്ങളുടെയും ഉത്തരവാദിത്തം എഡിറ്റർമാർക്കായിരിക്കുമെന്നും അല്ലാത്തപക്ഷം അത് കൃത്യമായി രേഖപ്പെടുത്തണം എന്ന് മാധ്യമങ്ങളോടും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.
അനുമതി നൽകാത്ത ഒരു പരസ്യം പോലും പാടില്ലെന്ന് പാർട്ടികൾക്കുള്ള കത്തിലും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക