ജല അതോറിറ്റി കുടിശ്ശികയിനത്തിൽ പിരിച്ചെടുത്തത് 905 കോടി രൂപ. സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നുൾപ്പെടെ രണ്ടുമാസത്തിനുള്ളിലാണ് ഇത്രയും തുക ജല അതോറിറ്റി പിരിച്ചെടുത്തത്.
1590 കോടി രൂപയാണ് അന്ന് കുടിശിക ഉണ്ടായിരുന്നത്. പിരിച്ചെടുക്കൽ ശക്തമാക്കിയതോടെ കുടിശിക 684.3 കോടി രൂപയായി കുറയ്ക്കുവാൻ സാധിച്ചു.
അതേസമയം കെഎസ്ഇബി മാതൃകയിൽ കുടിശ്ശിക അടക്കാത്തവരുടെ കണക്ഷനുകൾ വിച്ഛേദിക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് ജല അതോറിറ്റി കടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക