ബംഗളൂരു: ഹൈക്കമാന്‍ഡുമായുളള കൂടിക്കാഴ്ചയ്ക്കായുള്ള ഇന്നത്തെ ഡല്‍ഹി സന്ദര്‍ശനം റദ്ദാക്കി കര്‍ണാടക പ്രസിഡന്റ് ഡികെ ശിവകുമാര്‍. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് യാത്ര റദ്ദാക്കിയതെന്നാണ് ശിവകുമാര്‍ പറയുന്നത്. അതേസമയം തനിക്ക് 135 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നും ശിവകുമാര്‍ പറഞ്ഞു.
കര്‍ണാടകയില്‍ ഭരണം നേടിക്കൊടുക്കുമെന്ന് സോണിയയ്ക്കു നല്കിയ വാക്ക് പാലിച്ചു. ‘ഇന്ന് എന്റെ ജന്മദിനമാണ്. ഞാന്‍ എന്റെ കുടുംബത്തെ കാണും’. അതിനുശേഷം ഡല്‍ഹിയിലേക്ക് പോകുമെന്നായിരുന്നു മാധ്യമങ്ങളോട് പറഞ്ഞത്. ഇന്ന് വൈകീട്ട് ഡല്‍ഹിക്ക് തിരിക്കുമെന്ന് അറിയിച്ചതിന് പിന്നാലെ വീണ്ടും തീരുമാനം മാറ്റുകയായിരുന്നു.
ബുധനാഴ്ചയാകും കർണാടകയിൽ പുതിയ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ. 224 അംഗ നിയമസഭയിൽ 135 സീറ്റുകൾ നേടിയാണ് കോൺഗ്രസ് വിജയിച്ചത്. ബിജെപിക്ക് 66 സീറ്റ് മാത്രമാണ് നേടാനായത്. കേവല ഭൂരിപക്ഷത്തിലേറെ നേടാനായ കോൺഗ്രസ്, എംഎൽഎമാരെ ബി.ജെ.പി വിലക്കെടുക്കുന്നതിനെ അതിജീവിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ്. കോൺഗ്രസിന്റെ മുൻ സഖ്യകക്ഷിയായ ജെഡിഎസിന് 19 സീറ്റ് മാത്രമാണ് നേടാനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക