അജൈവമാലിന്യങ്ങൾ ഹരിതകർമ്മ സേനയ്ക്ക് നൽകാതെ കത്തിച്ചു കളഞ്ഞ വീട്ടുകാർക്ക് പിഴ ശിക്ഷ. മലപ്പുറം പുലാമന്തോളിലാണ് സംഭവം. മാലിന്യങ്ങൾ കത്തിക്കുകയും വലിച്ചെറിയുകയും ചെയ്ത ഏഴു കുടുംബങ്ങൾക്കെതിരെയാണ് പിഴ തുക ശിക്ഷ വിധിച്ചത്.
വിജയ് ഇംപ്രസാകുന്ന കഥ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്; നായകനാക്കി ചിത്രമെടുക്കാനൊരുങ്ങി വെങ്കട് പ്രഭു
മാത്രമല്ല, ഇത്തരത്തിൽ നിരവധി പരാതികൾ ഉയരുന്നുണ്ടെന്നും കർശന നടപടികൾ തന്നെ സ്വീകരിക്കുമെന്നും തദ്ദേശ സ്ഥാപനങ്ങൾ വ്യക്തമാക്കി.
നിലവിൽ രണ്ട് മാസം കൂടുമ്പോൾ നൽകേണ്ട 50 രൂപ ലാഭിച്ചു പ്ലാസ്റ്റിക് കത്തിക്കുന്നതിലൂടെ ക്യാൻസർ, വൃക്ക, ശ്വാസകോശ രോഗങ്ങൾ പോലുള്ള രോഗങ്ങൾ തനിക്ക് മാത്രമല്ല തന്റെ ചുറ്റുമുള്ള ജനങ്ങൾക്കും സമ്മാനിക്കുകയാണ് ചെയ്യുന്നത്. ജനങ്ങൾ പ്രതിമാസം യൂസേഴസ് ഫീ ഇനത്തിൽ ചിലവാക്കുന്ന 25 രൂപ തന്റെയും കുടുംബത്തിന്റെയും അല്ലെങ്കിൽ വരും തലമുറയുടെയും ആരോഗ്യ ഇൻഷുറൻസ് തുകയായി മാത്രം കണ്ടു ഇതിനോട് സഹകരിക്കണമെന്ന് അധികൃതർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക