കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ ഭിന്നശേഷി സ്ഥാപനത്തിൽ പെൺകുട്ടിയെ മർദിച്ചതായി പരാതി. പെൺകുട്ടിയുടെ കുടുംബം പരാതിയുമായി രംഗത്തെത്തി.
മേയ് ഒന്നിനാണ് ഒളവണ്ണ സ്വദേശിയായ പതിമൂന്ന്കാരിയെ മാതാവ് കുറ്റിക്കാട്ടൂരിലെ സ്ഥാപനത്തിൽ ചേർത്തത്. ഫീസ് വേണ്ടെന്നും സ്പോൺസറെ സംഘടിപ്പിച്ച് നൽകിയാൽ മതിയെന്നുമാണ് നടത്തിപ്പുകാർ അറിയിച്ചത്. രണ്ടാഴ്ച കഴിഞ്ഞ് മകളെ വീട്ടിലേക്ക് കൊണ്ടുപോയപ്പോഴാണ് ശരീരത്തിൽ മർദനമേറ്റ പാടുകൾ മാതാപിതാക്കൾ ശ്രദ്ധയിൽപ്പെട്ടത്.
സ്പോൺസറെ എത്തിക്കാൻ കഴിയാതെവന്നതോടെയാണ് പെൺകുട്ടിക്ക് ക്രൂരത നേരിടേണ്ടിവന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. അതേസമയം അനുമിതിയില്ലാതെ മതാവ് സ്ഥാപനത്തിൽ വന്നത് ചോദ്യം ചെയ്തിരുന്നതായും കുട്ടിയെ മർദിച്ചിട്ടില്ലെന്നുമാണ് സ്ഥാപനത്തിൽ നിന്നും നൽകിയ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക