അവയവമാറ്റ ചികിത്സയ്ക്ക് കോഴിക്കോട്ട് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചികിത്സയ്ക്ക് വലിയ ചെലവ് വരുന്ന സാഹചര്യത്തിൽ കോഴിക്കോട്ട് അവയവമാറ്റത്തിനുള്ള ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.
എൻഡോസൾഫാൻ ദുരിതബാധിതരുടെ ചികിത്സയും പരിചരണവും; തീരുമാനം ഹൈക്കോടതിക്ക് വിട്ടു
ഇൻസ്റ്റിറ്റ്യൂട്ടിനായുള്ള പ്രാരംഭ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന രീതിയിലാകും സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ.
എല്ലാ അവയവം മാറ്റത്തിനും ഇവിടെ സൗകര്യമുണ്ടായിരിക്കും എന്നും മുഖ്യമന്ത്രി വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക