കൊച്ചി: എറണാകുളം മറൈന്‍ ഡ്രൈവില്‍ പരാതിയിൽ കൂടുതൽ ആളുകളെ കയറ്റി സവാരി നടത്തിയ ബോട്ട് കൊച്ചി പിടിച്ചെടുത്തു. എറണാകുളം കോസ്റ്റൽ പോലീസാണ് മിനാർ എന്ന ബോട്ട് പിടിച്ചത്. 140 പേരെ കയറ്റാവുന്ന ഉല്ലാസ ബോട്ടില്‍ 170 യാത്രക്കാരെയാണ് കയറ്റിയത്. ബോട്ടിലെ സ്രാങ്കിനെയും രണ്ട് ജീവനക്കാരെയും പൊലീസ് പിടികൂടി. ഇതേപോലെ നിയമം ലംഘിച്ച് സർവീസ് നടത്തിയ രണ്ട് ബോട്ടുകൾ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു.
മലപ്പുറം താനൂരിലുണ്ടായ വൻ ദുരന്തത്തിന്റെ ഞെട്ടൽ മാറും മുൻപാണ് ബോട്ടുകളുടെ മരണക്കളി കൊച്ചിയിൽ പൊലീസ് കയ്യോടെ പൊക്കിയത്. കൊച്ചിയിൽ സെന്റ് മേരീസ്, സന്ധ്യ എന്നീ ബോട്ടുകളെയാണ് കഴിഞ്ഞ ദിവസങ്ങളിലായി ചട്ടം ലംഘിച്ചതിന് പിടികൂടിയത്. സംഭവത്തിൽ ബോട്ടുകളിലെ സ്രാങ്കുമാരായ നിഖിൽ, ഗണേഷ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ലൈസൻസും ബോട്ടുകളുടെ പ്രവർത്തനാനുമതിയും റദ്ദാക്കുമെന്നും പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക