ജനീവ: ശരീരഭാരം നിയന്ത്രിക്കുന്നതിനായി പഞ്ചസാരയ്ക്ക് പകരമായി മറ്റ് മധുരപലഹാരങ്ങൾ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയുടെ പുതിയ മാർഗനിർദേശത്തിന്റെ ഭാഗമായിട്ടാണ് നിര്‍ദേശം.
മുതിർന്നവരിലോ കുട്ടികളിലോ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് പഞ്ചസാര ഇതര മധുരങ്ങളുടെ ഉപയോഗം ദീർഘകാലാടിസ്ഥാനത്തിലുള്ള ഗുണം നൽകുന്നില്ലെന്ന് സൂചിപ്പിക്കുന്ന ലഭ്യമായ തെളിവുകളുടെ അവലോകനത്തിന്റെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കിയാണ് ശിപാർശ. അസ്പാർട്ടേം, നിയോടേം, സാച്ചറിൻ, സ്റ്റീവിയ, സുക്രലോസ്, സൈക്ലേറ്റ് എന്നിവ പോലുള്ള വിവിധ പഞ്ചസാര ഇതര മധുരങ്ങൾ പായ്ക്ക് ചെയ്ത ഭക്ഷണത്തിലും പാനീയങ്ങളിലും ഉപയോഗിക്കുന്നുണ്ട്. ഈ മധുരങ്ങൾ സാധാരണയായി വെവ്വേറെ വിൽക്കുകയും പഞ്ചസാരയ്ക്ക് പകരമായി ഉപയോഗിക്കുകയും ചെയ്യുന്നു. അവയിൽ കലോറി കുറവാണെന്നും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുമെന്നുമാണ് വിശ്വാസം.
പഞ്ചസാരയ്ക്ക് പകരം ഇത്തരം ഇതര മധുരങ്ങൾ ഉപയോഗിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കില്ലെന്ന് ഡബ്യൂഎച്ച്ഒ ന്യൂട്രീഷൻ ആൻഡ് ഫുഡ് സേഫ്റ്റി ഡയറക്ടർ ഫ്രാൻസെസ്കോ ബ്രങ്ക പറയുന്നു. മധുരം കഴിക്കുന്നത് കുറയ്ക്കാൻ ആളുകൾ മറ്റ് മാർഗങ്ങളാണ് സ്വീകരിക്കേണ്ടത്. ഉദാഹരണത്തിന് സ്വാഭാവികമായി ഉണ്ടാകുന്ന പഞ്ചസാര അടങ്ങിയ ഭക്ഷണം, അല്ലെങ്കിൽ മധുരമില്ലാത്ത ഭക്ഷണ പാനീയങ്ങൾ എന്നിവ കഴിക്കുന്നതാണ് എപ്പോഴും നല്ലതെന്നും ബ്രാങ്ക പറയുന്നു.
ഇത്തരം മധുര നൽകുന്ന വസ്തുക്കളിൽ യാതൊരുവിധ പോഷകങ്ങളും അടിങ്ങിയിട്ടില്ല. ഭക്ഷണക്രമത്തിലെ മധുരത്തിന്റെ ഉപയോഗം ആളുകൾ പതുക്കെ പതുക്കെ കുറച്ച് കൊണ്ടുവരണം. ആരോഗ്യം സംരക്ഷിക്കാൻ പരമാവധി നേരത്തെ ഇത് ചെയ്യുന്നതാണ് നല്ലതെന്നും ബ്രാങ്ക പറയുന്നു. നേരത്തെ പ്രമേഹമുള്ള വ്യക്തികൾക്ക് പുറമെ എല്ലാവർക്കും ഈ ശുപാർശ ബാധകമാണ്. കൂടാതെ സിന്തറ്റിക്, പ്രകൃതിദത്തമായ അല്ലെങ്കിൽ പരിഷ്കരിച്ച പോഷകരഹിത മധുരപലഹാരങ്ങൾ എന്നിവ ഉൾപ്പെടുന്നു, അവ നിർമ്മിച്ച ഭക്ഷണങ്ങളിലും പാനീയങ്ങളിലും കാണപ്പെടുന്ന പഞ്ചസാരയായി വർഗ്ഗീകരിക്കപ്പെടാത്തതോ ഭക്ഷണത്തിൽ ചേർക്കുന്നതിന് സ്വന്തമായി വിൽക്കുന്നതോ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക