ദില്ലി: ദക്ഷിണ ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ച് മത്സ്യബന്ധനക്കപ്പൽ കാണാതായതോടെ ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ച് ചൈന. 39 പേരായിരുന്നു ലൂ പെങ് യുവാൻ യു എന്ന കപ്പലിൽ ഉണ്ടായിരുന്നത്. ഇവർ എല്ലാവരും ചൈന, ഫിലിപ്പീൻസ്, മലേഷ്യ പൗരന്മാരായ തൊഴിലാളികളായിരുന്നുത്. ഇതേതുടർന്ന് ഇന്ത്യ മെയ് 17ന് എയർ എംആർ ഉപയോഗിച്ച് ഇന്ത്യയിൽ നിന്ന് 900 നോട്ടിക്കൽ മൈൽ ദൂരെ തിരച്ചിൽ നടത്തി.
ഇന്ത്യൻ നേവിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് ഇന്ത്യൻ നേവിയുടെ പി81 എയർക്രാഫ്റ്റ് ഒന്നിലേ റെ തവണ തിരച്ചിൽ നടത്തി. ദൗത്യത്തിനിടെ കപ്പൽ മുങ്ങാൻ സാധ്യതയുള്ള ഒന്നിലേറെ സ്ഥലങ്ങൾ കണ്ടെത്തിയെന്നും നേവി അറിയിച്ചു.
ചൈനയുടെ അപേക്ഷയെ തുടർന്ന് കപ്പൽ മുങ്ങാൻ സാധ്യതയുള്ളയിടങ്ങളിൽ തിരച്ചിലിനായി ഇന്ത്യ സംവിധാനങ്ങൾ ഒരുക്കുകയായിരുന്നു. ചൈനയുടെ നേവിയുമായി തിരച്ചിലിന് ഇന്ത്യ സഹകരണ സഹായങ്ങൾ ഉറപ്പാക്കി. ചൈനയുമായി സഹകരിക്കുന്നത് സമുദ്രത്തിലെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണെന്ന് ഇന്ത്യ അറിയിച്ചു. തിരച്ചിൽ ദൗത്യത്തിനായി തങ്ങളാൽ കഴിയുന്നവിധം സഹായം ഇന്ത്യ നൽകുമെന്നും നേവി അറിയിച്ചു. ഇന്ത്യയുടെ സഹായങ്ങൾക്ക് ചൈനീസ് എംബസി നന്ദി അറിയിച്ചു .
പ്രതികരിക്കാൻ ഇവിടെ എഴുതുക