ലോകത്തെ ഏറ്റവും ശക്തരായ എഴ് ജനാധിപത്യരാജ്യങ്ങൾ ഒത്തുകൂടുന്ന ജി ഏഴ് ഉച്ചകോടിക്ക് തുടക്കം. ജപ്പാനിലെ ഹിരോഷിമയിലാണ് ഉച്ചകോടി ഒരുങ്ങുന്നത്. നാൽപ്പത്തി ഒൻപതാമത് ജി7 ഉച്ചകോടിക്ക് നാളെ ആരംഭം കുറിക്കും. ജി7 അംഗങ്ങളല്ലാത്ത ചൈനയുടെയും റഷ്യയുടെയും സാന്നിധ്യമായിരിക്കും ഈ പ്രാവശ്യത്തെ ഉച്ചകോടിയിലെ ശ്രദ്ധാകേന്ദ്രം. മൂന്ന് ദിവസമായി നടക്കുന്ന ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും സാനിധ്യം അറിയിക്കും.
ഉച്ചകോടിയിൽ പങ്കെടുക്കാൻ ലോകനേതാക്കൾ എത്തി. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ജപ്പാനിലെ ആദ്യ സന്ദർശനം മറീൻ കോപ്സ് എയർ സ്റ്റേഷനിലായിരുന്നു. എയർ സ്റ്റേഷനിൽ എത്തിയ ജോ ബൈഡൻ അമേരിക്കൻ സൈനികരെ അഭിവാദ്യം ചെയ്തു. തുടർന്ന് ഹിരോഷിമയിലെത്തി ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി കൂടിക്കാഴ്ച നടത്തി. ഒരുമായുള്ള ഇരു രാജ്യങ്ങളേയും കൂടുതൽ ശക്തരാക്കുന്നെന്ന് ബൈഡൻ പറഞ്ഞു.
രണ്ടാം ലോക മഹായുദ്ധക്കാലത്ത് അമേരിക്ക അണു ബോംബിട്ട് തകർത്ത ഹിരോഷിമയാണ് ജി7 വേദി എന്നത് ഉച്ചകോടിയുടെ പ്രാധാന്യം വർധിപ്പിക്കുന്നു. അംഗരാജ്യങ്ങളായ ജപ്പാൻ, കാനഡ, ഇറ്റലി, ഫ്രാൻസ്, ജർമനി, ബ്രിട്ടൺ, അമേരിക്ക എന്നിവയെ കൂടാതെ ഇന്ത്യ, വിയറ്റ്നാം, ഒസ്ട്രേലിയ, ബ്രസീൽ, ഇന്തൊനീഷ്യ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾക്കും ക്ഷണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക