2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച റിസര്‍വ് ബാങ്ക് തീരുമാനത്തിനെതിരെ വിമർശനവുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ക്കും രാജ്യത്തെ സാമ്പത്തിക തീരുമാനങ്ങള്‍ക്കും യാതൊരു സ്ഥിരതയുമില്ല. ഈ സത്യം പുറത്തുവരുവുകയാണ്.
രാജ്യത്തെ പൗരന്മാര്ക്ക് വിശ്വസിച്ച് നോട്ടുകള്‍ ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. എപ്പോഴാണ് കയ്യിലുള്ള നോട്ടുകള്‍ അസാധുവാകുന്നത് എന്നറിയാന്‍ പറ്റില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
‘കേന്ദ്ര ഗവണ്മെന്റ് നയമനുസരിച്ച് 2000 രൂപ നോട്ടുകള്‍ ഇന്നുമുതല്‍ പിന്‍വലിക്കുന്നതിനുള്ള നടപടികള്‍ ആർ ബി ഐ തുടങ്ങിയിരിക്കുകയാണ്. സെപ്റ്റംബര്‍ 30-നകം കയ്യിലുള്ള 2000 ത്തിന്റെ നോട്ടുകള്‍ മാറണം എന്നാണ് വിവരം. ക്ലീന്‍ പോളിസിയുടെ ഭാഗമായി നേരത്തേ പ്രിന്റ് ചെയ്ത നോട്ടുകള്‍ പിന്‍വലിക്കുന്നു എന്നേയുള്ളൂ എന്നാണ് റിസര്‍വ്വ് ബാങ്കിന്റെ അവകാശവാദം. ഇപ്രകാരമുള്ള തീരുമാനങ്ങളുമായി മുന്നോട്ടു പോകുന്നതിനു മുന്‍പ് ഇതിന് ആവശ്യമായ പഠനങ്ങളും ചര്‍ച്ചകളും നടത്താന്‍ കേന്ദ്ര ഗവണ്മെന്റ് തയ്യാറാകേണ്ടതാണ്.’. ധനമന്ത്രി കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക