മസ്തിഷ്കത്തിന്റെ തകരാറിനുകാരണമാകുന്ന നിരവധി രോഗങ്ങളുണ്ട്. പാർക്കിൻസൺസ് ഇതിന് ഒരു ഉദാഹരണമാണ്. ആഗോളതലത്തിൽ ഒരു കോടിയിലേറെ ജനങ്ങൾ ഈ രോഗം കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഇവയ്ക്ക് ശാശ്വതമായ ഒരു പരിഹാരമില്ലെങ്കിലും നേരത്തേ കണ്ടെത്തിയാൽ ഒരുപരിധിവരെ നിയന്ത്രിക്കാൻ സാധിക്കും. പതിവായ വ്യായാമം പാർക്കിൻസൺസ് സാധ്യത കുറയ്ക്കാമെന്നാണ് പുതിയ പഠനം പങ്കുവെക്കുന്നത്.
സൈക്ലിങ്, നടത്തം, പൂന്തോട്ട പരിപാലനം, കായിക വിനോദങ്ങൾ തുടങ്ങിയവയിൽ ഏർപ്പെടുന്നതു വഴി പാർക്കിൻസൺസ് സാധ്യത കുറയ്ക്കാമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. ഇതുസംബന്ധിച്ച പഠനം ന്യൂറോളജി എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പഠനത്തിൽ പങ്കെടുത്ത വനിതകളിൽ വ്യായാമത്തിലേർപ്പെട്ട വിഭാഗത്തിന്റെ പാർക്കിൻസൺസ് ഡിസീസ് സാധ്യത അല്ലാത്തവരെ അപേക്ഷിച്ച് 25 ശതമാനം കുറവായിരുന്നുവെന്ന് ശാസ്ത്രജ്ഞർ കണ്ടുപിടിച്ചു.
പഠനംത്തിൽ 95,000 വനിതകളിൽ നിന്നുള്ള ഡേറ്റ ശേഖരിച്ച് പരീക്ഷണം നടത്തി. ശരാശരി 49 വയസ്സ് പ്രായമുണ്ടായിരുന്ന ഇവരിൽ പഠനത്തിന്റെ ആരംഭത്തിൽ രോഗം കണ്ടെത്തിയിരുന്നില്ല. ഏകദേശം മുപ്പത് വർഷത്തോളം ഇവരെ നിരീക്ഷിച്ചാണ് വിലയിരുത്തലിൽ എത്തിച്ചേരാൻ കഴിഞ്ഞത്. ഇവരിൽ ആയിരം പേർക്ക് പിന്നീട് പാർക്കിൻസൺസ് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക