പരസ്പരസമ്മതപ്രകാരം ഹർജി നൽകിയശേഷം, കേസിൽ തീർപ്പുണ്ടാകുംമുമ്പേ കക്ഷികളിലൊരാൾ സമ്മതം പിൻവലിച്ചാൽ വിവാഹമോചനം അനുവദിക്കാനാകില്ലെന്ന് കേരള ഹൈക്കോടതിയുടെ ഉത്തരവ്. ഭാര്യ പിന്മാറിയതിനാൽ വിവാഹമോചനം അനുവദിക്കാത്തതിനെതിരേ ഭർത്താവ് നൽകിയ അപ്പീൽ തള്ളിയാണ് കോടതി ഉത്തരവ്. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് പി.ജി. അജിത്കുമാറും അടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്.
ആലപ്പുഴസ്വദേശിയായ യുവാവും പത്തനംതിട്ട സ്വദേശിനിയായ യുവതിയും തിരുവനന്തപുരം കുടുംബകോടതിയിലാണ് ഹർജി നൽകിയത്. എന്നാൽ, വിവാഹമോചനമെന്നയാവശ്യത്തിൽനിന്ന് പിൻവാങ്ങുന്നതായികാട്ടി യുവതി 2021 ഏപ്രിൽ 12-ന് കോടതിയിൽ അപേക്ഷ നൽകി. മകന്റെ ഭാവികൂടി കണക്കിലെടുത്താണ് തീരുമാനമെന്ന് അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. വിവാഹമോചനഹർജി കുടുംബകോടതി തള്ളിയതിനെതിരെ ഭർത്താവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക