ഭോപ്പാൽ: ജീവനുള്ള മയിലിന്റെ തൂവലുകൾ ഓരോന്നായി പറിച്ചെടുക്കുകയും ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്ത് യുവാവിനെതിരെ വിമർശനം. മധ്യപ്രദേശിലെ കട്നിയിലാണ് സംഭവം. പ്രതിഷേധം ശക്തമായതോടെ ഒളിവിൽ പോയിരിക്കുകയാണ് പ്രതി.
മയിലിന്റെ തൂവൽ ഓരോന്നായി പറിച്ചെടുക്കുന്നത് ദൃശ്യങ്ങളിലുള്ളത്. മയിൽ വേദനകൊണ്ട് പുളയുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ബാക്ക്ഗ്രൗണ്ട് സോങ് ഉൾപ്പെടുത്തിയ വീഡിയോ ആണ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്.
സംഭവത്തിന്റെ വീഡിയോ ഇയാൾ സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ പങ്കുവച്ചതോടെ ശക്തമായ പ്രതിഷേധമുയരുകയും കർശന നടപടി ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തുകയും ചെയ്തു.
‘സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ കണ്ട ബൈക്കിന്റെ നമ്പർ അടിസ്ഥാനമാക്കി യുവാവിനെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. റീത്തി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നതെന്നാണ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക