സംസ്ഥാനത്തെ ഒരു പ്രദേശത്ത് നടക്കുന്ന ജനനവും മരണവും തദ്ദേശസ്ഥാപനങ്ങളെ അറിയിക്കുവാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് ചുമതല നൽകും. സർക്കാർ സ്കൂൾ ഹെഡ്മാസ്റ്റർ മാർക്കും, അങ്കണവാടി വർക്കർമാർക്കും അക്രഡിറ്റഡ് സാമൂഹിക ആരോഗ്യ പ്രവർത്തകർക്കുമാണ് ചുമതല നൽകിയിരിക്കുന്നത്.
സർക്കാർ ഓഫീസ് അപേക്ഷകളിൽ ഇനി മാപ്പുപറച്ചിൽ വേണ്ട
ജനനം രജിസ്റ്റർ ചെയ്യുന്നതിൽ വലിയ കുറവുണ്ടെന്ന് ചൂണ്ടിക്കാട്ടി സാമൂഹിക സംഘടന നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് കോടതി നിർദ്ദേശം നൽകിയത്. സുപ്രീംകോടതി വിധിയിലെ നിർദ്ദേശമനുസരിച്ച് ഇത് സംബന്ധിച്ചുള്ള സംസ്ഥാന സർക്കാർ വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക