മഹാരാഷ്ട്രയിലെ നാല് ക്ഷേത്രങ്ങളിലെത്തുന്ന ഭക്തർക്ക് ഡ്രസ് കോഡ് ഏർപ്പെടുത്തി. മഹാരാഷ്ട്ര മന്ദിർ മഹാസംഘ (മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങളുടെ ഫെഡറേഷൻ) സംസ്ഥാനത്തുടനീളമുള്ള ക്ഷേത്രങ്ങളിൽ ഭക്തർക്കായി ഡ്രസ് കോഡ് ഏർപ്പെടുത്തി.
ധന്തോളിയിലെ ഗോപാൽകൃഷ്ണ ക്ഷേത്രം, കനോലിബാരയിലെ ബൃഹസ്പതി ക്ഷേത്രം, ബെല്ലോരിയിലെ സങ്കത്മോചൻ പഞ്ച്മുഖി ഹനുമാൻ ക്ഷേത്രം (സാവോനർ), നഗരത്തിലെ കുന്നിൻപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ദുർഗമാതാ ക്ഷേത്രം എന്നിവിടങ്ങളിൽ ഈ തീരുമാനം നടപ്പാക്കി തുടങ്ങി.
ക്ഷേത്രത്തിലെത്തുന്ന ഭക്തർ ആക്ഷേപകരമായ വസ്ത്രങ്ങൾ ധരിക്കുന്നത് കണക്കിലെടുത്താണ് നടപടി. ഫെബ്രുവരിയിൽ ജൽഗാവിൽ നടന്ന മഹാരാഷ്ട്ര ടെമ്പിൾ ട്രസ്റ്റ് കൗൺസിൽ യോഗത്തിന് ശേഷമാണ് ഈ തീരുമാനം.
ഇതിന് മുമ്പ്, ഒസ്മാനാബാദ് ജില്ലയിലെ തുൾജാ ഭവാനി ക്ഷേത്രത്തിന്റെ പരിസരത്ത് ഷോർട്ട്സും ബർമുഡയും പോലുള്ള പാശ്ചാത്യ വസ്ത്രങ്ങൾ നിരോധിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ സംഭവം വിവാദമായതിനെ തുടർന്ന് മണിക്കൂറുകൾക്കകം ഉത്തരവ് പിൻവലിക്കേണ്ടി വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക