കേരളത്തിന്റെ കടമെടുപ്പ് പരിധി വലിയ തോതിലാണ് കേന്ദ്രം വെട്ടിക്കുറച്ചിരിക്കുന്നത്. നടപടി അങ്ങേയറ്റം പ്രതിഷേധാർഹമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ വ്യക്തമാക്കി.
ഹെൽത്ത് കാർഡ് ഇല്ലാത്തവർക്കെതിരെ സംസ്ഥാനത്ത് പരിശോധന ആരംഭിച്ചു; നോട്ടീസ് നൽകിയെന്ന് മന്ത്രി
സംസ്ഥാനത്തെ ഏത് വിധത്തിലും ശ്വാസം മുട്ടിക്കുക എന്നതാണ് ലക്ഷ്യം. കേരള ജനത ഒന്നിച്ചു നിന്ന് പ്രതിഷേധിക്കേണ്ട സമയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
നടപ്പു വർഷം 32442 കോടി രൂപയുടെ വായ്പ എടുക്കാനുള്ള അനുമതി സാമ്പത്തിക വർഷാരംഭത്തിൽ കേന്ദ്രം നൽകിയിരുന്നു. എന്നാൽ 15390 കോടി രൂപയുടെ അനുമതി മാത്രമാണ് ഇപ്പോൾ നൽകിയിട്ടുള്ളത്. രാഷ്ട്രീയ ഭിന്നതകൾ മാറ്റിവെച്ച് സംസ്ഥാനത്തിന്റെ ഉത്തമ താൽപര്യം സംരക്ഷിക്കാനായി എല്ലാവരും ഒരുമിച്ച് നിന്ന് പ്രതിഷേധിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക