തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ ചികിത്സാപിഴവ് മൂലം രോഗി മരിച്ചെന്ന് പരാതി. ഇന്നലെയായിരുന്നു പ്ലസ്ടു വിദ്യാര്‍ഥിയായ പീരപ്പന്‍കോട് സ്വദേശി മീനാക്ഷി മരിച്ചത്.
കാത് കുത്തിയത് മൂലമുണ്ടായ അലർജി കാരണം ഈ മാസം 17ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടുപോകും വഴി അസ്വസ്ഥത ഉണ്ടാകുകയും വീണ്ടും ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. പിന്നാലെ മരണം സംഭവിച്ചു.
അതേസമയം, മതിയായ ചികിത്സ നല്‍കിയെന്ന് മെഡി.കോളജ് സൂപ്രണ്ട് പറയുന്നു. രോഗപ്രതിരോധ സംവിധാനം ശരീരത്തിനെതിരായി പ്രവര്‍ത്തിക്കുന്ന അസുഖം കുട്ടിക്കുണ്ടെന്നാണ് വിശദീകരണം. ആറ്റിങ്ങല്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക