മണിപ്പൂരില്‍ സമാധാനവും ഐശ്വര്യവും കൊണ്ടുവരികയാണ് സര്‍ക്കാരിന്റ പ്രഥമ പരിഗണനയെന്ന പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത്. മണിപ്പൂരിൽ സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കാന്‍ ഷാ സുരക്ഷാ സൈനികര്‍ക്ക് നിര്‍ദേശം നല്കി.
മണിപ്പൂര്‍ പൊലീസ്, കേന്ദ്ര സായുധ സേന, ഇന്ത്യന്‍ ആര്‍മി എന്നിവയുടെ ഉന്നത ഉദ്യോഗസ്ഥരുമായി ഇംഫാലില്‍ നടത്തിയ ചര്‍ച്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു ഷാ. സാമുദായിക സംഘര്‍ഷം രൂക്ഷമായ മണിപ്പൂരില്‍ സമാധാനം തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് തുടരുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി.
കലാപം ഏറ്റവും നാശം വിതച്ച ചുരാചാന്ദ്പൂരില്‍ അമിത് ഷാ ചൊവ്വാഴ്ച സന്ദര്‍ശനം നടത്തിയിരുന്നു. കുകി നേതാക്കളുമായി അദ്ദേഹം സംസാരിച്ചു. സഭാ നേതാക്കളും കുകി സമുദായ നേതാക്കളും അമിത് ഷായുമായി ചര്‍ച്ച നത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക