ത്രിപുരയില്‍ നിന്ന് ബിഹാറിലേക്ക് മയക്കുമരുന്ന് കടത്തിയ നാല് പേര് പിടിയിലായി. ശവപ്പെട്ടിയില്‍ ആണ് മയക്കുമരുന്ന് കടത്തിയത്. ആംബുലന്‍സില്‍ ശവപ്പെട്ടിയില്‍ മയക്കുമരുന്ന് കടത്തിയതിന് ഒരു സ്ത്രീ ഉള്‍പ്പെടെ നാല് പ്രതികളെയാണ് സിലിഗുരിയില്‍ പശ്ചിമ ബംഗാള്‍ പോലീസിന്റെ പ്രത്യേക ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്) ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്.
ശവപ്പെട്ടിയില്‍ കിടത്തിയിരുന്ന മരിച്ചയാളുടെ ബന്ധുക്കളായി ആള്‍മാറാട്ടം നടത്തുകയായിരുന്നു പ്രതികള്‍ എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. കള്ളക്കടത്ത് നടത്തിയ ആംബുലന്‍സില്‍ നിന്ന് 64 കിലോ കഞ്ചാവ് ശവപ്പെട്ടിയില്‍ നിന്ന് കണ്ടെടുത്തു. ആംബുലന്‍സും ശവപ്പെട്ടിയും എസ്ടിഎഫ് പിടിച്ചെടുത്തു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് ഉദ്യോഗസ്ഥര്‍ ആംബുലന്‍സ് തടഞ്ഞത്. പരിശോധനയ്ക്കിടെ ശവപ്പെട്ടി വെള്ള തുണിയില്‍ പൊതിഞ്ഞ് പൂക്കള്‍ കൊണ്ട് അലങ്കരിച്ചതായി കണ്ടെത്തി. 64 കിലോഗ്രാം ഭാരമുള്ള 18 കഞ്ചാവ് പൊതികളാണ് ശവപ്പെട്ടിയില്‍ നിന്ന് കണ്ടെടുത്തത്.
സമീര്‍ ദാസ് (28), അപൂര്‍വ ഡേ (54), പപ്പു മോദക് (31), സരസ്വതി ദാസ് (34) എന്നിവര്‍ക്കെതിരെ ആണ് പോലീസ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക