അധ്യാപക സംഘടനകളുടെ രൂക്ഷമായ എതിർപ്പിന് വഴങ്ങി ഈ അധ്യയന വർഷം 220 പ്രവർത്തി ദിനങ്ങൾ ആക്കാനുള്ളനീക്കത്തിൽ നിന്ന് സർക്കാർ പിന്മാറി.ഈ അടുത്തകാലത്ത് പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ് വിളിച്ച യോഗത്തിൽ ആയിരുന്നു 220 പ്രവർത്തി ദിനങ്ങൾ ആക്കാനുള്ള ശുപാർശ. ശനിയാഴ്ചകളിലും ക്ലാസെടുക്കാൻ ആയിരുന്നു അധ്യാപക സംഘടനകൾക്ക് കിട്ടിയ നിർദ്ദേശം.
വിദ്യാഭ്യാസ മന്ത്രിയുടെ സാന്നിധ്യത്തിൽ ചൊവ്വാഴ്ച ചേർന്ന വിദ്യാഭ്യാസ ഗുണനിലവാര സമിതി യോഗത്തിൽ ഈ വർഷത്തെ 12 ശനിയാഴ്ചകൾ പ്രവർത്തി ദിനം ആക്കാൻ ആണ് തീരുമാനം. കഴിഞ്ഞവർഷം 202 ദിനങ്ങൾ നിശ്ചയിച്ചിരുന്നു എങ്കിലും മഴ അടക്കമുള്ള കാരണങ്ങൾ കൊണ്ട് 199 പ്രവർത്തി ദിവസങ്ങളെ ഉറപ്പാക്കാൻ ആയുള്ളൂ.ഇത്തവണ അധ്യാപക സംഘടനകളുടെ അഭിപ്രായം മാനിച്ച് ആറ് പ്രവർത്തി ദിവസങ്ങൾ ഒരുമിച്ചു വരുമ്പോൾ ശനിയാഴ്ച ക്ലാസ് വേണ്ടെന്ന് മന്ത്രി വ്യക്തമാക്കി. അക്കാദമിക കലണ്ടർ യോഗം അംഗീകരിച്ചു.
കെ. അബ്ദുൽ മജീദ് (കെ. പി.എസ്.ടി.എ )പി. എസ്.ഗോപകുമാർ (എൻ.ടി. യു) എൻ. ടി.ശിവരാജൻ (കെ.എസ്. ടി.എ) ഒ.കെ.ജയകൃഷ്ണൻ (എ. കെ.എസ്. ടി. യു) തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക