ടെക്നോപാർക്ക് മൂന്നാംഘട്ട നിർമ്മാണത്തിൽ ടോറസ് ഇൻവസ്റ്റ്മെന്റ് ഹോൾഡിംഗ്സിസ് തിരിച്ചടി. ടോറസിന്റെ അനുബന്ധ കമ്പനിയായ ഡ്രാഗൺസ്റ്റോണിന്റെ പരിസ്ഥിതി ക്ലിയറൻസ് റദ്ദാക്കിയെന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തു വരുന്നത്.
കമ്പനിക്ക് 15 കോടി പിഴയിട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിറക്കിയതായും റിപ്പോർട്ട് ഉണ്ട്. 15 കോടി പിഴത്തുക തണ്ണീർത്തടങ്ങൾക്കായി വിനിയോഗിക്കണമെന്നും ഉത്തരവിൽ പറയുന്നു. സ്റ്റേറ്റ് എൻവയോൺമെന്റ് ഇംപാക്ട് അസസ്മെൻറ് അതോറിറ്റിക്കും ഉത്തരവിൽ വിമർശനമുണ്ട്.
ടെക്നോപാർക്ക് മൂന്നാം ഘട്ടം പ്രോജക്ട് അനുമതിയില്ലാതെ വികസിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി ഉണ്ടായത്. അതേസമയം ഉത്തരവ് പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് ടോറസ് ഇൻവസ്റ്റ്മെൻറ് ഹോൾഡിംഗ്സ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക