പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ടും ഭീകരവാദ ഫണ്ടിംഗുമായി ബന്ധപ്പെട്ടും ദക്ഷിണ കന്നഡ ജില്ലയിലെ 16 കേന്ദ്രങ്ങളില്‍ എൻഐഎ റെയ്ഡ് നടന്നതായി റിപ്പോർട്ട്. ബന്ദ്വാള്‍, ഉപ്പിനങ്ങാടി, വേനൂര്‍, ബെല്‍ത്തങ്ങാടി തുടങ്ങിയ ഇടങ്ങളിലാണ് റെയ്ഡ് നടന്നത്.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളിലും കടകളിലും ആശുപത്രിയിലുമാണ് റെയ്ഡ് നടന്നത് എന്നാണ് പുറത്തു വരുന്ന വിവരം. ഗള്‍ഫ് രാജ്യങ്ങളില്‍ നിരോധിത ഭീകര സംഘടനയ്ക്ക് ലഭിച്ച ഫണ്ടിനെക്കുറിച്ചാണ് എന്‍ഐഎ അന്വേഷണം. ഇടപാടുകളുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ എന്‍ഐഎ ശേഖരിച്ചിരുന്നു.
ബിഹാറിലെ ഫൂല്വാരി ദര്‍ഗ കേന്ദ്രീകരിച്ചാണ് പ്രധാനമന്ത്രി നരേന്ദജ്ര മോദിയെ അപായപ്പെടുത്താനുള്ള ഗൂഢാലോചന നടന്നത്. 200 ല്‍ മോദിയുടെ പട്ന സന്ദര്‍ശനത്തിനിടെ ആക്രമണം നടത്താനായിരുന്നു പിഎഫ്ഐ പദ്ധതിയെന്ന് എന്‍ഐഎ പറയുന്നു. കേരളത്തിലും ബിഹാറിലും പിഎഫ്ഐ കേന്ദ്രങ്ങളിലും എന്‍ഐഎ റെയ്ഡ് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക