തൃശ്ശൂർ അന്തിക്കാട് വീട്ടിൽ പാർപ്പിച്ച സ്ത്രീയെ തിളച്ച വെള്ളമൊഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ഒരാളെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പെയിന്റിംഗ് തൊഴിലാളിയായ ചാഴൂർ പാറക്കുളം കൊട്ടേക്കാട്ടിൽ പ്രവീഷ് ആണ് അറസ്റ്റിലായത്.
ഭാര്യയും മൂന്ന് മക്കളും ഉള്ള പ്രവീഷ് ഭർത്താവ് മരിച്ച് ഒരു കുട്ടിയുള്ള മതിലകം സ്വദേശിനിയായ സ്ത്രീയെ രണ്ടാഴ്ചമുമ്പ് വീട്ടിൽ കൊണ്ടുവന്ന് താമസിപ്പിക്കുകയായിരുന്നു. കഴിഞ്ഞദിവസം ഇരുവരും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് പ്രതി തിളച്ച വെള്ളം എടുത്ത് സ്ത്രീയുടെ ശരീരത്തിലേക്ക് ഒഴിക്കുകയായിരുന്നു. ശരീരമാകെ പൊള്ളിയ സ്ത്രീ നിലവിളിച്ചുകൊണ്ട് അയൽ വീടുകളിലേക്ക് ഓടി. അന്തിക്കാട് പോലീസ് ആംബുലൻസിൽ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.
അന്തിക്കാട് സ്റ്റേഷനിൽ നിരവധി കേസുകളിൽ ഉൾപ്പെട്ട പ്രതിയെ അന്തിക്കാട് എസ്.എച്ച്.ഒ പി.കെ.ദാസ്, എസ്.ഐ. സി.ഐശ്വര്യ, സി.പി.ഒ മാരായ അനു, കമൽകൃഷ്ണ എന്നിവർ ചേർന്നാണ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക