കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ട്രെയിൻ ദുരന്തവും ദുരന്തത്തിൽ മരണപ്പെട്ടവരുടെയും വാർത്തകളാണ് നാം കാണുന്നത്. എന്നാൽ അപകടത്തിൽപ്പെട്ട അതേ കോറൽ മണ്ഡൽ എക്സ്പ്രസിൽ യാത്ര ചെയ്ത് ജീവൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഒരു അച്ഛനും മകളുമാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.
മകളുടെ വിൻഡോ സീറ്റ് വേണമെന്ന് നിർബന്ധം കാരണം സീറ്റ് കിട്ടുമോ എന്ന് ചെക്കറോട് അന്വേഷിച്ചു. മറ്റേതെങ്കിലും യാത്രക്കാരുമായി സംസാരിച്ച് സീറ്റ് മാറിയിരിക്കാനാണ് ചെക്കർ നിർദ്ദേശിച്ചത്. അടുത്ത കോച്ചിലെ രണ്ട് യാത്രക്കാരുമായി സംസാരിച്ച് പരസ്പരം സീറ്റ് മാറിയിരിക്കുകയായിരുന്നു. ഖരഗ്പൂരിൽ നിന്ന് യാത്ര തിരിച്ച അച്ഛനും മകൾക്കും മകളുടെ ചെറിയ വാശിക്ക് മുന്നിൽ തോറ്റു കൊടുത്തതിന് തിരിച്ചു കിട്ടിയത് തങ്ങളുടെ വിലപ്പെട്ട ജീവനാണ്. “അവർ ഞങ്ങളുടെ കോച്ചിലേക്കും ഞങ്ങൾ അവരിരുന്ന കോച്ചിലേക്കും മാറിയിരുന്നു. മകളുടെ ചെറിയ വാശി ഞങ്ങളുടെ ജീവൻ തന്നെ രക്ഷിക്കുമെന്ന് കരുതിയില്ല. ഞങ്ങളുടെ സീറ്റിലിരുന്ന രണ്ടുപേർക്ക് എന്തുപറ്റിയെന്ന് അറിയില്ല. അവർ അപകടം ഒന്നുമില്ലാതെ സുരക്ഷിതരായിരിക്കട്ടെ” അപകടത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട അച്ഛൻ പറഞ്ഞു.
അടുത്തകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ തീവണ്ടി അപകടത്തിൽ 275 പേർക്ക് ജീവൻ നഷ്ടമാവുകയും 900 ത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക