കമ്പം: തമിഴ്നാട്ടിൽ ജനവാസമേഖലയിലിറങ്ങിയ അരിക്കൊമ്പനെ വീണ്ടും മയക്കു വെടി വച്ചു. തമിഴ്നാട് വനംവകുപ്പാണ് കാട്ടിൽ നിന്നും നാട്ടിലേക്കിറങ്ങിയ ആനയെ മയക്കു വെടി വെച്ചത്. തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്ത് വെച്ചാണ് അരിക്കൊമ്പന് മയക്കുവെടി വെച്ചത്.
നേരത്തെ അരിക്കൊമ്പന് ചക്കയും അരിയും ശര്‍ക്കരയുമെല്ലാം തമിഴ്നാട് വനം വകുപ്പ് കാട്ടിനുള്ളില്‍ എത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആന ജനവാസമേഖലയില്‍ ഇറങ്ങിയത്.
ആനയുടെ ആരോഗ്യസ്ഥിതി പരിശോധിച്ചുവരികയാണ്. ഇനി ആനയെ പിടികൂടി പുറത്ത് വിടാനുള്ള നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മേഘമലയിലെ വെള്ളിമലയിലേക്കാവും ആനയെ തുറന്നുവിടുകയെന്നാണ് ലഭിക്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക