പുതിയ സിനിമകൾ കരാർ ലംഘിച്ച് ഒ ടി ടി യിൽ റിലീസ് ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് തിയേറ്ററുകൾ ഇന്നും നാളെയും അടച്ചിടും. ഈ വിഷയത്തിന് ഒരു പരിഹാരം കണ്ടെത്തിയില്ലെങ്കിൽ 20 ദിവസത്തിനു ശേഷം തീയേറ്ററുകൾ അനിശ്ചിതകാലത്തേക്ക് അടച്ചിടും എന്നാണ് തിയേറ്റർ ഉടമകൾ നൽകുന്ന മുന്നറിയിപ്പ്. തിയേറ്റർ ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക്കിന്റെതാണ് തീരുമാനം.
സിനിമകൾ കരാർ ലംഘിച്ച ഒ ടി ടി യിൽ റിലീസ് ചെയ്യുന്നത് തടയുക. നഷ്ടത്തിലായ സിനിമ വ്യവസായത്തെ രക്ഷിക്കാൻ സർക്കാർ നികുതിയിളവ് നൽകുക, ഫിക്സഡ് ആയി വാങ്ങുന്ന വൈദ്യുതി ചാർജ് ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് തീയറ്റർ ഉടമകൾ സൂചന സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
സൂചന സമരം നടക്കുന്ന ഇന്നും നാളെയുമായി സിനിമ കാണാനായി ഓൺലൈനിൽ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ തുക റീഫണ്ട് ചെയ്തു നൽകുമെന്ന് തിയേറ്റർ ഉടമകൾ പറഞ്ഞു. എന്നാൽ രണ്ടുദിവസത്തെ സൂചന പണിമുടക്കിൽ തങ്ങൾ പങ്കെടുക്കില്ലെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക