പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാമ്പഴം സമ്മാനിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാഷ്ട്രീയമായ വ്യത്യാസങ്ങള്‍ക്കിടയിലും മമ്ത മോഡിക്ക് മാമ്പഴം സമ്മാനിച്ചത് വലിയ ചർച്ചയായി . പ്രധാനമന്ത്രിക്ക് വര്‍ഷങ്ങളായി മമത ബാനര്‍ജി ഇത്തരത്തില്‍ മാമ്പഴം നല്‍കിയിരുന്നു. ഈ പതിവാണ് ഇക്കുറിയും ആവര്‍ത്തിച്ചിരിക്കുന്നത്.
മോദിക്ക് പുറമേ രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവിനും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢിനും അവര്‍ മാമ്പഴം സമ്മാനിച്ചിട്ടുണ്ട്. ഗിഫ്റ്റ് ബോക്സില്‍ ബംഗാളില്‍ നിന്നുള്ള വിവിധയിനം മാമ്ഴങ്ങളാണ് മമത മോദിക്ക് നല്‍കിയത്.
ഹിമസാഗര്‍, ലാങ്ക്റ, ലക്ഷ്മണ് ഭോഗ് തുടങ്ങിയ ഇനങ്ങളെല്ലാം മോദിക്ക് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും മമത മാമ്പഴം സമ്മാനിച്ചിരുന്നു.
നേരത്തെ മോദിക്ക് മധുരപലഹാരങ്ങളും പൈജാമയും മമത സമ്മാനിച്ചിരുന്നു. 2019ല്‍ ദുര്‍ഗ പൂജ സമയത്താണ് മോദിക്ക് മധുരപലഹാരങ്ങളും പൈജാമയും മമത നല്‍കിയത്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായത് മുതല്‍ പ്രധാനമന്ത്രിക്ക് ഉള്‍പ്പടെ മാമ്പഴം നല്കുന്ന പതിവ് മമതക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക