പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോക്ടർ ഗൗരവ് ഗാന്ധി നാൽപത്തിയൊന്നാം വയസ്സിൽ ഹൃദയഘാതം മൂലം മരണപ്പെട്ടു. ഗുജറാത്തിലെ ജാംനഗറിൽ ഡോക്ടറായിരുന്ന ഗൗരവ് 16000ത്തിലധികം ഹൃദയ ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ട്. 41ാം വയസ്സിലാണ് അദ്ദേഹത്തിന്റെ മരണം.
കഴിഞ്ഞദിവസം ജോലികഴിഞ്ഞ് പാലസ് റോഡിലെ വസതിയിൽ എത്തിയ അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ അസ്വസ്ഥതയൊന്നും കണ്ടില്ലെന്നും ഭക്ഷണം കഴിഞ്ഞ് അല്പസമയത്തിനുശേഷം ഉറങ്ങാൻ പോയി അദ്ദേഹം രാവിലെ പതിവ് സമയത്ത് എന്നുംകുടുംബം പറഞ്ഞു. പിറ്റേദിവസം പതിവ് സമയമായിട്ടും എഴുന്നേൽക്കാത്തതിനെത്തുടർന്ന് വീട്ടുകാർ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ജാംനഗറിലെ എം.പി ഷാ മെഡിക്കൽ കോളേജിൽനിന്ന് എംബിബിഎസും മെഡിസിനിൽ എംഡിയും പൂർത്തിയാക്കിയ ഗാന്ധി തുടർന്ന് അഹമ്മദാബാദിലെ യുഎൻ മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആൻഡ് റിസർച്ച് സെന്റർ വഴി കാർഡിയോളജിയിൽ സൂപ്പർ സ്പെഷ്യാലിറ്റി ബിരുദവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക