ഡല്‍ഹി-സാന്‍ ഫ്രാന്‍സിസ്കോ വിമാനം സാങ്കേതിക തകരാര്‍ കാരണം വഴിതിരിച്ചു വിട്ടതിനെത്തുടര്‍ന്ന് ബുദ്ധിമുട്ടിലായ എല്ലാ യാത്രക്കാര്‍ക്കും മുഴുവന്‍ തുകയും തിരികെ നല്‍കുമെന്ന് പ്രഖ്യാപിച്ചു എയര്‍ ഇന്ത്യ.
നിങ്ങളുടെ യാത്രയുടെ നിരക്ക് ഞങ്ങള്‍ പൂര്‍ണ്ണമായും തിരികെ നല്‍കും, കൂടാതെ, എയര്‍ ഇന്ത്യയില്‍ ഭാവിയിലെ യാത്രകള്‍ക്കായി നിങ്ങള്‍ക്ക് ഒരു വൗച്ചറും ഞങ്ങള്‍ നല്‍കും എന്നാണ് ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട് ഏകദേശം 56 മണിക്കൂറിന് ശേഷം ലക്ഷ്യസ്ഥാനത്ത് എത്തിയ യാത്രക്കാരോട് എയര്‍ലൈന്‍ പറഞ്ഞത്.
216 യാത്രക്കാരും 16 ജീവനക്കാരുമായി ജൂണ്‍ 6 നാണ് ഡല്‍ഹി-എസ്എഫ്ഒ സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ വിമാനം AI 173, ബോയിംഗ് 777-200LR എയര്‍ക്രാഫ്റ്റ് എഞ്ചിനുകളില്‍ ഒന്നില്‍ എയര്‍ തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് കിഴക്കന്‍ റഷ്യയിലെ മഗദാന്‍ തുറമുഖ നഗരത്തിലേക്ക് തിരിച്ചുവിട്ടത്. കുടുങ്ങിപോയ യാത്രക്കാരെയും ജീവനക്കാരെയും അവിടെ നിന്ന് സാന്ഫ്രാന്സിസ്കോയിലേക്ക്അയക്കാന് ബുധനാഴ്ച എയര്‍ലൈന്‍ മുംബൈയില്‍ നിന്ന് മഗദാനിലേക്ക് ഒരു ഫെറി വിമാനം അയച്ചു.
മഗദാനില്‍ രാവിലെ 06.14 ന് (പ്രാദേശിക സമയം) ഇറങ്ങിയ ഫെറി വിമാനം ജൂണ്‍ 8 ന് 1027 മണിക്കൂറിന് (പ്രാദേശിക സമയം) സാന്‍ ഫ്രാന്‍സിസ്കോയിലേക്ക് പറന്നു, അവിടെ ജൂണ്‍ 8 ന് പുലര്‍ച്ചെ 12.07 ന് ലാന്‍ഡ് ചെയ്തു.
”തടസ്സത്തിനും അസൗകര്യത്തിനും ‘ഖേദം’ പ്രകടിപ്പിക്കുന്നതിനു പുറമേ, യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതില്‍ ‘നീണ്ട കാലതാമസം നേരിട്ടതില്‍’ എയര്‍ലൈന്‍ ഉപഭോക്താക്കളോട് ‘ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു’. ‘വിമാനത്തിന് സാങ്കേതിക പ്രശ്നമുണ്ടായി, ഒരു എഞ്ചിനില്‍ കുറഞ്ഞ ഓയില്‍ മര്‍ദ്ദത്തിന്റെ സൂചന പൈലറ്റുമാര്‍ക്ക് ലഭിച്ചു. മുന്‍കരുതല്‍ കാരണം യാത്ര തുടരുന്നതിന് പകരം അടുത്തുള്ള വിമാനത്താവളത്തില്‍ വിമാനം ഇറക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു എന്നും എയര്‍ ഇന്ത്യ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക