തുർക്കി സെൻട്രൽ ബാങ്കിന് ആദ്യത്തെ വനിതാ ഗവർണറെ നിയമിച്ച് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉറുദുഗാൻ. സഹപ് കവ്സിയോഗ്ലുവിന്റെ പിൻഗാമിയായ ഹാഫിസ് ഗയെ ആണ് തുർക്കി സെൻട്രൽ ബാങ്കിന്റെ ആദ്യ വനിതാ ഗവർണർ ആവുന്നത്.
41 കാരിയായ ഹാഫിസ് ഗയെ ഇസ്താംബൂളിലെ ബൊഗാസിസി യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം ഓപ്പറേഷൻസ് റിസർച്ച് ആൻഡ് ഫിനാൻഷ്യൽ എൻജിനീയറിങ്ങിൽ യുഎസിലെ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്ന് പി എച്ച് ഡിയും കരസ്ഥമാക്കിയിട്ടുണ്ട്. സാൻഫ്രാൻസിസ്കോ ആസ്ഥാനമായ ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന്റെ മുൻ സഹ സിഇഒ യും ഗോൾഡ് മാൻ സാഷെ മാനേജിംഗ് ഡയറക്ടറും ആയിരുന്നു ഹാഫിസ് ഗയെ.
ബാങ്കിംഗ് രംഗത്തെ പരിചയ സമ്പന്നതയും സാമ്പത്തിക സാമ്പത്തിക രംഗത്തെ വൈദഗ്ധ്യവുമാണ് ഹാഫിസ് ഗായെയെ ഈ സ്ഥാനത്ത് എത്തിച്ചത്. തുർക്കിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിതയെ സെൻട്രൽ ബാങ്ക് ഗവർണറായി നിയമിക്കുന്നത്. തുർക്കിയിൽ പരമ്പരാഗതമായി നിലനിൽക്കുന്ന ധനകാര്യനയം പ്രസിഡന്റ് ഉറുദുഗാൻ പൊളിച്ചെഴുതുന്നു എന്നതിന്റെ സൂചനയാണ് ഈ നിയമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക