മലപ്പുറം താനൂരിൽ 22 പേരുടെ ജീവൻ നഷ്ടപ്പെടാനിടയാക്കിയ ബോട്ട് ദുരന്തത്തിൽ അറസ്റ്റിലായ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണസംഘം കൊലക്കുറ്റം ചുമത്തി. അറസ്റ്റിലായ ബേപ്പൂർ പോർട്ട് കൺസർവേറ്റർ പ്രസാദ്, സർവേയർ സെബാസ്റ്റ്യൻ എന്നിവർക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്.
ബോട്ട് യാഡിൽ പണികഴിപ്പിക്കുമ്പോൾ തന്നെ അപകടത്തിൽപ്പെട്ട ബോട്ടിനെതിരെ പരാതികൾ ലഭിച്ചിരുന്നു എങ്കിലും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ ഒരു നടപടിയും സ്വീകരിച്ചില്ല. മത്സ്യബന്ധന ബോട്ട് ഉല്ലാസ ബോട്ടാക്കി മാറ്റുന്നു എന്ന വിവരം നേരത്തെ ലഭിച്ചിരുന്നിട്ടും ഇക്കാര്യങ്ങളൊന്നും എവിടെയും സൂചിപ്പിക്കാതെ ഉദ്യോഗസ്ഥർ ലൈസൻസ് നൽകി. ബോട്ടിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ക്രമവിരുദ്ധമായിട്ടാണ് നൽകിയിരിക്കുന്നത് എന്നും ഉദ്യോഗസ്ഥർക്കെതിരായ റിപ്പോർട്ടിൽ അന്വേഷണസംഘം പറയുന്നു. ബോട്ട് ദുരന്തത്തിൽ നേരത്തെ അറസ്റ്റിലായ ബോട്ട് ഉടമക്കെതിരെയും കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക