എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി പടർന്നു പിടിക്കുന്നു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ജില്ലയിൽ ആറുപേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. ജില്ലയിലെ ചൂർണിക്കര, വാഴക്കുളം, മൂക്കന്നൂർ, എന്നീ പഞ്ചായത്തുകൾ അടക്കം തൃക്കാക്കര മുനിസിപ്പാലിറ്റിയും ഡെങ്കി ഹോട്ട്സ്പോട്ടായി സ്ഥിരീകരിച്ചു. “ഡെങ്കിപ്പനി പടരുന്നത് തടയുന്നതിന് ആവശ്യമായിട്ടുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട് അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ ജനങ്ങൾ കൃത്യമായി പാലിക്കണം” കളക്ടർ എൻ. എസ്. കെ. ഉമേഷ് പറഞ്ഞു.
“കൊതുക് നിവാരണത്തിനായി ജില്ലയിൽ സ്പ്രേ ഫോഗിങ് കൂടുതൽ വ്യാപകമാക്കിയതോടൊപ്പം ആവശ്യത്തിന് പ്രതിരോധ മരുന്നുകളും സംഭരിച്ചിട്ടുണ്ട്. ഡ്രൈ ഡേ ഉൾപ്പെടെയുള്ളവ വീടുകളിൽ ആചരിച്ച് ജനങ്ങളും കൊതുക് പെരുകുന്ന സാഹചര്യം ഒഴിവാക്കാൻ ശ്രദ്ധിക്കണം. പനിയോ മറ്റ് അസ്വസ്ഥതകളോ ഉണ്ടെങ്കിൽ ഉടൻ തന്നെ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം അല്ലാത്തപക്ഷം രോഗം കൂടുതൽ പടരാൻ സാധ്യതയുണ്ട്. അടുത്ത രണ്ടുമൂന്ന് ആഴ്ചകൾ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്” എന്നും കളക്ടർ ഉമേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക