ആറു വയസ്സുള്ള മകൾ നക്ഷത്രയെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ പ്രതിയും കുട്ടിയുടെ അച്ഛനുമായ ശ്രീ മഹേഷിന് കോടതി ജാമ്യം നിഷേധിച്ചു. കേസിൽ ദൃക്സാക്ഷികൾ ഇല്ലെന്നും സാഹചര്യതെളിവുകൾ മാത്രമാണുള്ളത് എന്നും ചൂണ്ടിക്കാട്ടി ശ്രീ മഹേഷിന് വേണ്ടി അഡ്വക്കേറ്റ് ജേക്കബ് ഉമ്മൻ സമർപ്പിച്ച ജാമ്യാപേക്ഷയാണ് മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ജെഫിൻ രാജ് തള്ളിയത്.
പ്രതിയായ ശ്രീ മഹേഷ് മകളെ വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം സ്വന്തം അമ്മയെയും ആക്രമിച്ചു എന്ന് പ്രോസിക്യൂസിന് വേണ്ടി ഹാജരായ അഡീഷണൽ പബ്ലിക് പ്രോസ്റ്റിക്യൂട്ട് പ്രിയ റെയ്ച്ച എബ്രഹാം ചൂണ്ടിക്കാട്ടി. ശ്രീ മഹേഷിനെ ചോദ്യം ചെയ്യുമ്പോൾ അഭിഭാഷകന്റെ സാന്നിധ്യത്തിൽ ആകണമെന്ന് നിർദ്ദേശം നൽകണമെന്ന് അന്വേഷണസംഘം പ്രത്യേക ഹർജി സമർപ്പിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ജൂൺ ഏഴിനാണ് പ്രതിയായ ശ്രീ മഹേഷ് ആറു വയസ്സുള്ള സ്വന്തം മകളെ അതിക്രൂരമായി മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ ഇയാളുടെ സ്വന്തംഅമ്മ സുനന്ദയെയും ഇയാൾ വെട്ടിപരിക്കേൽപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക