മണിപ്പൂരിലെ പത്ത് കുക്കി എംഎല്‍എമാരില്‍ ഒരാളും ഏക വനിതാ മന്ത്രിയുമായ വ്യവസായ മന്ത്രി നെംച കിപ്ജെന്റെ ഔദ്യോഗിക വസതി തീവച്ച് നശിപ്പിച്ചു. ബുധനാഴ്ച വൈകിട്ടാണ് അക്രമികള്‍ വീടിനു തീയിട്ടത്. ഈ സമയം മന്ത്രി വസതിയിലുണ്ടായിരുന്നില്ല. സുരക്ഷാ സേന സ്ഥലത്തെത്തി അക്രമികള്‍ക്കായി തിരച്ചില്‍ നടത്തുകയാണ് എന്നാണ് പുറത്തു വരുന്ന വിവരം.
24 മണിക്കൂറിനിടെ ഒരു സ്ത്രീ ഉള്‍പ്പടെ 11 പേരാണ് കൊല്ലപ്പെട്ടത്. 10 ഓളം പേര്‍ക്ക് പരുക്കേറ്റു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മണിപ്പുര്‍ മുഖ്യമന്ത്രി ബിരേന്‍സിങ്ങും നേരിട്ടിറങ്ങിയിട്ടും സംസ്ഥാനത്തിലെ സംഘര്‍ഷം അടങ്ങാത്തത് ആശങ്കയുണ്ടാക്കുന്നതിനാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടേക്കുമെന്നും റിപ്പോര്‍ട്ടുകൾ പുറത്തു വരുന്നുണ്ട്.
അമിത് ഷായുടെയും ബിരേന്‍സിങ്ങിന്റെയും നേതൃത്വത്തില്‍ നടത്തിയ സമാധാന ശ്രമങ്ങള്‍ പാളിയതോടെയാണ് സംഘര്‍ഷം വീണ്ടും രൂക്ഷമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക