പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ മോൺസൺ മാവുങ്കാലിനൊപ്പം പ്രതിയായ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ നൽകിയ മുൻകൂർ ജാമ്യഹർജി 21നു വീണ്ടും ഹൈക്കോടതി പരിഗണിക്കും.
അന്നുവരെ കടുത്ത നടപടികൾ ഉണ്ടാകില്ലെന്നു പ്രതീക്ഷിക്കുന്നതായി ഹർജി പരിഗണിച്ച ജസ്റ്റിസ് സിയാദ് റഹ്മാൻ പറഞ്ഞു. ചോദ്യംചെയ്യാൻ ഹാജരാകാൻ നിർദേശിച്ചു ക്രൈംബ്രാഞ്ച് നോട്ടിസ് നൽകിയെന്നും അറസ്റ്റ് ചെയ്യുമെന്ന ആശങ്കയുണ്ടെന്നു കാണിച്ചാണു കെ.സുധാകരൻ ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ 23ന് ചോദ്യം ചെയ്യാൻ ഹാജരാകാനാണ് നോട്ടിസെന്നും ക്രിമിനൽ നടപടിച്ചട്ടത്തിലെ വകുപ്പ് 41 എ പ്രകാരം നിശ്ചിത ദിവസം ഹാജരാകാൻ നോട്ടിസ് നൽകുമ്പോൾ അതിന് മുൻപ് അറസ്റ്റ് ചെയ്യുമെന്ന ആശങ്ക വേണ്ടെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ വിശദീകരിച്ചിരുന്നു. തുടർന്നാണ് അന്നുവരെ കടുത്ത നടപടികൾ ഉണ്ടാകില്ലെന്നു പ്രതീക്ഷിക്കുന്നെന്നു കോടതി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക