റാഞ്ചി: വണ്ടിച്ചെക്ക് നൽകി പറ്റിച്ച കേസിൽ റാഞ്ചി കോടതിയിൽ കീഴടങ്ങി നടി അമീഷ പട്ടേൽ. പിന്നാലെ കോടതി ഇവർക്ക് ജാമ്യം അനുവദിച്ചു. ജൂൺ 21ന് നേരിട്ട് ഹാജരാകാനും കോടതി ഉത്തരവിട്ടു.
2018ലാണ് ജാർഖണ്ഡിലെ ചലച്ചിത്ര നിർമ്മാതാവ് അജയ് കുമാർ സിംഗ് നടിക്കെതിരെ കള്ളചെക്ക് നല്കി വഞ്ചിച്ചുവെന്ന കേസ് നല്‍കിയത്. കേസില്‍ കോടതി അമീഷയ്ക്ക് പലതവണ ഹാജറാകുവാന്‍ സമയന്‍സ് നല്‍കിയിരുന്നു. എന്നാല്‍ അമീഷ കോടതിയില്‍ എത്തിയില്ല. തുടര്‍ന്ന് കോടതി ഇവര്‍ക്കെതിരെ ആറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇതിനെ തുടര്‍ന്നാണ് അമീഷ പട്ടേല്‍ നേരിട്ടെത്തി കീഴടങ്ങിയത്.
നേരിട്ട് ഹാജരാകാൻ കോടതി നിരവധി തവണ നടിക്ക് സമൻസ് അയച്ചിരുന്നു. എന്നാല്‍ ഇവര്‍ ഹാജരായില്ല. പിന്നാലെ കോടതി വാറണ്ട് പുറപ്പെടുവിച്ചു. ഇതോടെ കോടതിയിലെത്താന്‍ നിര്‍ബന്ധിതയാകുകയായിരുന്നു.
സണ്ണി ഡിയോളിനൊപ്പെ അമീഷ അഭിനയിക്കുന്ന ‘ഗദർ 2’ റിലീസിന് ഒരുങ്ങവെയാണ് അമീഷയുടെ ചെക്ക് കേസിലെ കീഴടങ്ങൽ വാർത്ത വരുന്നത്. ആഗസ്ത് 11ന് ചിത്രം തിയേറ്ററിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക