കൊച്ചി: രാജ്യത്തെ ഏറ്റവും പാരമ്പര്യമുള്ള വ്യവസായ സാമ്രാജ്യങ്ങളിലൊന്നായ ഗോദ്റേജ് ഗ്രൂപ്പ് വിഭജിച്ചു.127 വർഷത്തെ പാരമ്പര്യമുള്ള ഗോദ്റെജിന്റെ മൂന്നാം തലമുറയില്‍പ്പെട്ട ബര്‍ജോറിന്റെ മക്കളായ ആദിയും നാദിറും നേവലിന്റെ മക്കളായ ജംഷിദ്, സ്മിത എന്നിവരുമാണ് ബിസിനസ് സാമ്രാജ്യം വിഭജിക്കാന്‍ ധാരണയിലെത്തിയത്. സഹോദരങ്ങളായ ജംഷിദ് ഗോദ്റേജിനും സ്മിത കൃഷ്ണനും ഗോദ്റെജ് ആന്‍ഡ് ബോയ്സ് മാനുഫാക്ച്ചറിങ് കമ്പനി ലിമിറ്റഡ് ലഭിക്കും.
സഹോദരങ്ങളായ അർദേഷിർ ഗോദ്റേജും പിരോജ്ഷ ഗോദ്റേജും 1897ൽ ഗോദ്റേജ് ബ്രദേഴ്സ് എന്ന പേരിൽ മെഡിക്കൽ ഉപകരണങ്ങളുടെ നിർമ്മാണത്തിനായി ആരംഭിച്ച കമ്പനി പിന്നീട് പൂട്ടുകളുടെ ഉത്പാദനത്തിലേക്ക് കടന്ന് വൻ വളർച്ചയുമായി ഇന്ത്യയിലെ മുൻനിര ബിസിനസ് ഗ്രൂപ്പായി വളരുകയായിരുന്നു. അർദേഷിറിന് മക്കളില്ലാത്തതിനാൽ പിരോജ്ഷയുടെ നാല് മക്കളാണ് അടുത്ത തലമുറയിൽ കമ്പനിയുടെ നേതൃത്വം ഏറ്റെടുത്തത്. ഇവരിൽ ബർജോർ ഗോദ്റേജിന്റെ മക്കളാണ് ആദിയും നദീറും. നവാൽ ഗോദ്റേജിന്റെ മക്കളാണ് ജാംഷദും സ്മിതയും.
ഗോദ്റേജ് ഇൻഡസ്ട്രീസ്, ഗോദ്റേജ് കൺസ്യൂമർ പ്രോഡക്ട്സ്, ഗോദ്റേജ് പ്രോപ്പർട്ടീസ് എന്നിവയടങ്ങുന്ന വിഭാഗം ആദി, നദീർ എന്നിവരുടെ നിയന്ത്രണത്തിലാകും. നദീറായിരിക്കും ചെയർമാൻ. 2026 ആഗസ്റ്റിൽ അദ്ദേഹം ഒഴിയുമ്പോൾ ആദിയുടെ മകൻ പിരോജ്ഷ ഗോദ്റേജ് ചെയർമാനാകും. ഗോദ്റേജ് എന്റർപ്രൈസസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി ജാംഷദ് ഗോദ്റേജ് ചുമതലയേൽക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക