ഓ റൗത് സംവിധാനംചെയ്ത സിനിമ ‘ആദിപുരുഷി’നെ ചൊല്ലി അവസാനിക്കാത്ത വിവാദങ്ങൾ . നിര്‍മാതാക്കള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ഹിന്ദുമഹാസഭ ലഖ്നൗ പോലീസിനെ സമീപിച്ചു.
സിനിമ നിരോധിക്കണമെന്ന് അയോധ്യയിലെ സന്ന്യാസിമാര്‍ ആവശ്യപ്പെട്ടു.മോശവും അന്തസ്സാരമില്ലാത്തതുമായ സംഭാഷണങ്ങളിലൂടെ വിശ്വാസികളെ വേദനിപ്പിച്ച സിനിമ പ്രത്യേക അജന്‍ഡയുടെ ഭാഗമാണെന്ന് സമാജ്വാദി പാര്‍ട്ടി ആരോപിച്ചു.
സെന്‍സര്‍ബോര്‍ഡ് മഹാഭാരതത്തിലെ ധൃതരാഷ്ട്രരെപ്പോലേയാണോ എന്നാണ് എസ്.പി. നേതാവ് അഖിലേഷ് യാദവ് ചോദിച്ചത്. ജീവനു ഭീഷണിയുണ്ടെന്ന് സംഭാഷണ രചയിതാവായ മനോജ് ശുക്ള പറഞ്ഞു. തുടര്‍ന്ന് മുംബൈ പോലീസ് അദ്ദേഹത്തിന് സുരക്ഷ ഏര്‍പ്പെടുത്തി. മറ്റുള്ളവരുടെ വികാരം വ്രണപ്പെടുത്താന്‍ ആര്‍ക്കും അധികാരമില്ലെന്നും സിനിമയില്‍ മാറ്റംവരുത്താന്‍ സംവിധായകനും തിരക്കഥാകൃത്തും തയ്യാറാകണമെന്നും വാര്‍ത്താവിതരണമന്ത്രി അനുരാഗ് ശുക്ള പറഞ്ഞു.
പ്രഭാസ് നായകനായ സിനിമ ആദ്യമൂന്നുദിവസത്തിനിടെ 350 കോടി രൂപയ്ക്കുമുകളില്‍ കലക്ഷന്‍ നേടിയതായി നിര്‍മാതാക്കള്‍ അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക